കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ്.

0
972

ന്യൂഡൽഹി: ഉത്തർപ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച വൈലുകളിലാണ് രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്.  മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സർവൈലൻസ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ടൈപ്പ് 2 വൈറസ് ലോകത്താകമാനംനിർമാർജ്ജനം ചെയ്തതാണ്. ചില ബാച്ച് മരുന്നുകളിൽ വൈറസ് കടന്നകൂടിയത് എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്.  ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതർ കുട്ടികെള നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക് െഎ.പി.വി(ഇൻആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.  ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ് രോഗാണു ബാധ കണ്ടെത്തിയത്. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ടു ബാച്ചുകളിൽ കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം വെളിച്ചത്തു വന്നത്. ഇതോടെ ഇൗ ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.  സർക്കാറിെൻറ പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here