സ്കൂളുകളുടെ പേരുമാറ്റൽ സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ജനതാദളിന്റെ കത്ത്.

0
321

കൽപേനി: ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്റെ ആദ്യത്തെ ചീഫ് കൗൺസിലറായിരുന്നു ഡോ. കെ. കെ മുഹമ്മദ് കോയയുടെയും കൽപേനിയിൽ നിന്ന് എസ്എസ്എൽസി പാസായ ആദ്യത്തെ ലേഡി ടീച്ചറായിരുന്ന ബി ഉമ്മയുടെയും പേരിലുണ്ടായിരുന്ന സ്കൂളുകളുടെ പേരുകൾ മാറ്റിയത് സംബന്ധിച്ച് ലക്ഷദ്വീപ് ഘടകം ജനതാദൾ ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്റർക്ക് കത്ത് നൽകി. എച്ച്.എം.എ.സി, എ.എ.സി, പ്രദേശ് കൗൺസിൽ അംഗം, ലക്ഷദ്വീപിലെ മറ്റ് നിരവധി തസ്തികകൾ, ലക്ഷദ്വീപിലെയും മറ്റ് രാഷ്ട്രീയ പ്രവർത്തകനായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഡോ. കെ. കെ മുഹമ്മദ് കോയ ലക്ഷദ്വീപിലെ രാഷ്ട്രീയ സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.

Join Our WhatsApp group.

ഡോ. കെ. കെ മുഹമ്മദ് കോയയോടുള്ള ബഹുമാന സൂചകമായി അന്നത്തെ ജില്ലാപഞ്ചായത്തും ജില്ലാപഞ്ചായത്ത് പ്രസിഡന്റും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും 2008-ൽ ഗവ.എസ്.എസ്.സ്കൂളിന് ഡി.ആർ.കെ.കെ.എം.കെ.എസ്.എസ്. സ്കൂൾ എന്ന് പേരിടാൻ ഏകകണ്ഠമായി തീരുമാനിക്കുകയും അന്നത്തെ അഡ്മിനിസ്‌ട്രേറ്റർ അംഗീകരിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചു. അതുപോലെ ബീയുമ്മയുടെ മരണശേഷം പൊതു അഭ്യർത്ഥന പ്രകാരം ജെബിഎസ് കൽപേനി എന്ന പേര് നൽകി.
നേരത്തെ ആന്ത്രോത്ത് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെന്ററിൽ നിന്ന് മുൻ കേന്ദ്ര മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി എം സഈദിന്റെ പേര് ഭരണകൂടം നീക്കം ചെയ്തിട്ടുണ്ട്, ഇപ്പോൾ ഡോ. കെ. കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയും തദ്ദേശ സ്ഥാപനങ്ങളോട് ആലോചിക്കാതെയും പൊതുജനങ്ങളോട് ആലോചിക്കാതെയും ജനങ്ങളുടെ പ്രാദേശിക വികാരത്തിന് വിരുദ്ധമായി ലക്ഷദ്വീപ് ഭരണകൂടം പേരുകൾ സ്ഥാപനങ്ങളിൽ നിന്ന് മാറ്റിയത് ശരിയായ നടപടി അല്ലെന്ന് കത്തിൽ പറയുന്നു.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ലക്ഷദ്വീപിൽ പേരില്ലാതെ നിരവധി സ്‌കൂളുകളും ഓഫീസ് കെട്ടിടങ്ങളും ഉണ്ട്.

ഈ സ്ഥാപനങ്ങൾക്ക് വലിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടാതെ, പ്രാദേശിക രാഷ്ട്രീയക്കാരുടെ പേരുകൾ മാറ്റിയത് പ്രതിഷേധാർഹമാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും 3 സ്ഥാപനങ്ങളുടെയും പേരുമാറ്റി പഴയ പോലെ ആകണമെന്നും ജനതാദൾ കത്തിൽ പറഞ്ഞു .


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here