മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു; “ദ്വീപിലെ ജനങ്ങൾ മഹാത്മാഗാന്ധിയുടെ യഥാർത്ഥ അനുയായികളാണ്. ദ്വീപിലെ മുസ്ലീം ജനതയുടെ ദേശസ്നേഹത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല,” -രാജ്‌നാഥ് സിംഗ്

0
1136

കവരത്തി: ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. പരിപാടിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പാർലമെന്റ് അംഗം മുഹമ്മദ് ഫൈസൽ എം.പി എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിമ അനാച്ഛാദനം നടന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച്‌ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്.

ലക്ഷദ്വീപ് പാർലമെന്റ് അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ജനപ്രതിനിധികളെ ഒഴിവാക്കി കൊണ്ടായിരുന്നു അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം നോട്ടീസ് തെയ്യാറാക്കിയത്. എന്നാൽ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ഇടപെട്ട് ജനപ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് നിർദ്ദേശിച്ചു.

“ദ്വീപിലെ ആളുകൾ മഹാത്മാഗാന്ധിയുടെ യഥാർത്ഥ അനുയായികളാണ്. ദ്വീപിലെ മുസ്ലീം ജനതയുടെ ദേശസ്നേഹത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല,” പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ആദ്യ പ്രതിമയാണിത്. നേരത്തെ, ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപുകളിലെത്തിയ രാജ്നാഥ് സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തി വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഫോഴ്സ് കവരത്തിയിലെത്തിയ സിംഗിന് ഒരു ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഒരു കൂട്ടം നാടോടി നർത്തകർ പരമ്പരാഗത കലാരൂപം അവതരിപ്പിച്ചു (പരിചകളി). ഹെലിപാഡ് മുതൽ ഗസ്റ്റ് ഹൗസ് വരെ റോഡരികിൽ നിന്നുകൊണ്ട് സ്കൂൾ കുട്ടികളും പ്രദേശവാസികളും പ്രതിരോധ മന്ത്രിയെ അഭിവാദ്യം ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here