തിരുവനന്തപുരം: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആറുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 14ന് ശേഷമാണ് ഇവര്‍ എത്തിയത്.
കോഴിക്കോട് കുടുംബത്തിലെ രണ്ടുപേര്‍, ആലപ്പുഴയിലെ കുടുംബത്തിലെ രണ്ടുപേര്‍ കോട്ടയം, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്ബര്ക്കമുള്ളവരും നിരീക്ഷണത്തില്‍ കഴിയുകയാണ്. 29 പേരുടെ സാമ്ബിളാണ് പുണെയിലേക്ക് അയച്ചിരുന്നത്.
വകഭേദം വന്ന വൈറസിന്റെ തീവ്രത കൂടുതലായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. സമ്ബര്‍ക്കമുള്ളവര്‍ വിവരം അറിയിക്കണം. ഭയപ്പെടേണ്ട ആവശ്യമില്ല. പകര്‍ച്ച സാധ്യത കൂടുതലാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കും. മാസ്ക് ധരിക്കുക, കൈകള്‍ ശുചീകരിക്കുക, അകലം പാലിക്കുക തുടങ്ങിയവ കാര്യങ്ങള്‍ പാലിക്കണം. വിദേശത്തുനിന്ന് വരുന്നവര്‍ സ്വമേധയാ ക്വാറന്റീനില്‍ പോകണമെന്നും മന്ത്രി അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക