ന്യൂഡല്‍ഹി: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശത്തിന് തിരിച്ചടി. നിയമകമ്മീഷൻ നടത്തിയ കൂടിയാലോചനയിൽ ഭൂരിപക്ഷം പാർട്ടികളും നിർദ്ദേശത്തെ എതിര്‍ത്തു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഇതിനുള്ള നിർദ്ദേശം തയ്യാറാക്കിയ നിയമമന്ത്രാലയം നിയമകമ്മീഷന്‍റെ അഭിപ്രായം തേടി.
ഇന്നും നാളെയുമായി വിവിധ പാർട്ടികളുടെ നിലപാട് നിയമകമ്മീഷന്‍ തേടും. ചർച്ച തന്നെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഉൾപ്പടെയുള്ള ചില കക്ഷികൾ കൂടിക്കാഴ്ച ബഹിഷ്കരിച്ചു. എഴുതി നൽകിയ കുറിപ്പുകളിൽ പ്രാദേശിക പാർട്ടികളിൽ ഭൂരിപക്ഷവും നിർദ്ദേശത്തെ എതിർത്തു. നരേന്ദ്ര മോദിയുടെ മാത്രം അജണ്ടയാണിതെന്ന് തൃണമൂൽ നേതാക്കൾ കമ്മീഷനോട് പറഞ്ഞു. ഗോവയിലെ സ്വതന്ത്രരെപോലും രംഗത്തിറക്കിയാണ് ബിജെപി കമ്മീഷന് മുന്നിൽ നിർദ്ദശത്തിന് സ്വീകാര്യതക്ക് ശ്രമിക്കുന്നത്. ബിജു ജനതാദളിന്‍റെ പിന്തുണയും ബിജെപിക്ക് കിട്ടി. എന്നാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതി പാസാകാൻ ഇത് മതിയാകില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക