സീബേർഡിൻറെ സീപ്ലൈൻ ജപ്‌തി ചെയ്തു; ലക്ഷദ്വീപിൻറെ സീപ്ലൈൻ സ്വപ്നം അസ്തമിക്കുന്നു.

0
973

കൊച്ചി: ബാങ്കില്നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്ന്ന് ഇന്ത്യയില്ആദ്യമായി സീപ്ലെയ്ന്ജപ്തി ചെയ്തു. ആലുവ ഫെഡറല്ബാങ്കാണ് കൊച്ചി ആസ്ഥാനമായുള്ള സീബേര്ഡ് കമ്ബനിയുടെ സീപ്ലെയ്ന്ജപ്തി ചെയ്തത്. മലയാളികളായ രണ്ടു പൈലറ്റുമാര്ചേര്ന്ന് വാങ്ങിയ സീ പ്ലെയിന്ആണ് ബാങ്ക് ജപ്തി ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്ഒരു സീ പ്ലെയിന്ജപ്തി ചെയ്യുന്നത്.

To advertise here, Whatsapp us.

കൊച്ചിയില്നിന്ന് ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാര സാധ്യതകള്മുന്നിര്ത്തി 2014 ല്അമേരിക്കയില്നിന്നുമാണ് മലയാളി പൈലറ്റുമാരായ സൂരജ്ജോസ്, സുധീഷ് ജോര്ജ് എന്നിവര്ചേര്ന്ന് സീ പ്ലെയിന്വാങ്ങിയത്. 13 കോടി രൂപയായിരുന്നു വിമാനത്തിന്റെ വിലവിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറല്ബാങ്കില്നിന്ന് വായ്പയും എടുത്തു. എന്നാല്സീപ്ലെയ്നിനുള്ള അനുമതി അധികൃതരില്നിന്ന് ലഭിച്ചില്ല. ഇതോടെ വായ്പ തിരിച്ചടയ്ക്കാന്കഴിയാതെയായി. 2016 ല്വായ്പ കിട്ടാകടമായി പ്രഖ്യാപിക്കുകയായിരുന്നു. പലിശയടക്കം ആറുകോടി രൂപ ബാങ്കിന് കിട്ടാനുണ്ട്. ഇന്സോള്വന്സി ആന്ഡ് ബാങ്ക് റഫ്റസി കോഡ് പ്രകാരമാണ് പ്ലെയ്ന്ജപ്തി ചെയ്തത്.

ചെന്നൈയിലെ നാഷണല്കമ്ബനി ലോ ട്രൈബ്യൂണലില്വഴിയാണ് ബാങ്ക് ഇതിന് അപേക്ഷിച്ചത്. ട്രൈബ്യൂണല്ചാര്ട്ടേഡ് അക്കൗണ്ടന്റായ കെ.കെ. ജോസിനെലിക്വിഡേറ്റര്‍’ ആയി നിയോഗിക്കുകയും സീപ്ളെയിന്കണ്ടുകെട്ടുകയുമായിരുന്നു. അതേസമയം വിമാനത്തിന്റെ പാര്ക്കിംഗ് ഫീസായി സിയാലിന് നാലു ലക്ഷത്തോളം രൂപയും കമ്ബനി നല്കാനുണ്ട്. നിലവില്വിമാനത്തിന്റെ മൂല്യ നിര്ണയം നടത്തിയ ശേഷം ലേലത്തില്വെയ്ക്കും. ലേലത്തില്വിമാനം ആരും വാങ്ങിയില്ലെങ്കില്യുവാക്കള്ക്ക് വിമാനം വിറ്റ അമേരിക്കന്കമ്ബനിക്ക് തന്നെ വിമാനം നല്കാനും തീരുമാനം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here