തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാം ഐ.പി.എസ്.
പ്രമുഖമായ ഇ-കോമേഴ്സ് സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള പ്രോഡക്ടസ് വാഗ്ദാനം ചെയ്തുകൊണ്ട്, സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും , വാട്സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളായും ലഭ്യമാക്കി തട്ടിപ്പുകള്‍ നടത്തുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുെമന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപെടുന്നതിനും കാരണമാകുന്നു. ലോക്ക്ഡൌണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ഇ-കോമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിനു അത്തരം സൈറ്റുകളുടെ വെബ്സൈറ്റ് അഡ്രെസ്സ് പരിശോധിച്ചാല്‍ സാധിക്കുന്നതാണ്.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് ലോക്ക്ഡൌണ്ന്റെ ആദ്യകാലങ്ങളില്‍ തന്നെ സൈബര്‍ഡോം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഡിജിപിയും, സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.
തട്ടിപ്പുകള്‍ നടത്തുന്ന രീതി ദിനംപ്രതി മാറി വരുന്ന സാഹചര്യത്തില്‍, ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും, ജാഗ്രത പുലര്‍ത്തുവാനുമായി നിരന്തരമായി കേരള പോലീസ്, സൈബര്‍ഡോം എന്നിവയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്.
കൂടാതെ ഇത്തരത്തില്‍ ഉള്ള തട്ടിപ്പുകള്‍ക്കെതിരെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ സൈബര്‍ഡോമിന്റെ ബി സെയ്ഫ് എന്ന അപ്ലിക്കേഷന്‍ വഴിയും പ്രസ്തുത അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് സന്ദേശമായി ലഭിക്കുന്നതാണ്. ജനങ്ങള്‍ കേരളാ പോലീസിന്റെ ഇത്തരം സേവനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും എഡിജിപി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക