മുംബൈ: എടിഎം ഫീസ് സംബന്ധിച്ച റിസര്‍വ് ബാങ്ക് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം. 5000 രൂപകയ്ക്ക് മുകളില്‍ ഓരോ തവണ പണം പിന്‍വലിക്കുമ്ബോഴും നിരക്ക് ഈടാക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എ.ടി.എമ്മുകളില്‍നിന്ന് വന്‍ തുക പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണ് 5000 രൂപക്ക് മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കുന്നത്. ഓരോ തവണ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്ബോഴും ഫീസ് ഈടാക്കും -ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് വി.ജി. കണ്ണന് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ഒക്ടോബര്‍ 22നാണ് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനുപിന്നില്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക