ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വന്നേക്കും. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐ .ഒ.എസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഐ ഫോണിന് തിരിച്ചടിയായിരിക്കുന്നത്. ആപ് ഐ .ഒ.എസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനദാതാക്കളോട് ഐ ഫോണുകള്‍ അവരുടെ നെറ്റ്വര്ക്കില് നിന്ന് ഒഴിവാക്കാന്‍ ട്രായ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഡി.എന്‍.ഡി 2.0 എന്ന ആപിനാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. സ്പാം മെസേജുകളും കോളുകളും തടയുന്നതിനാണ് ട്രായ് ആപിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നാണ് ആപ്പിളിന്റെ വാദം. ഇൗ സാഹചര്യത്തില്‍ ഐ .ഒ.എസ് സ്റ്റോറില്‍ ആപിന് അനുമതി നല്‍കാനാവില്ലെന്നാണ് ആപ്പിള്‍ അറിയിക്കുന്നത്.
അതേ സമയം, ഗുഗിളിന്റെ ആപ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ ആപിന് അനുമതിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന് അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് നെറ്റ്വര്‍ക്ക് നല്‍കരുതെന്ന് സേവനദാതാക്കളോട് ട്രായ് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ആപ്പിള്‍ ഉപയോക്താകള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക