കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലടക്കമുള്ള പ്രതികൾക്ക് വിചാരണ കോടതി തടവുശിക്ഷ വിധിച്ചതിനെതിരെ ഹൈകോടതിയിലുള്ള അപ്പീൽ ഹരജിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി.മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫൈസൽ അയോഗ്യനാക്കപ്പെട്ടിരുന്നു.

എന്നാൽ, അദ്ദേഹം നൽകിയ അപ്പീലിൽ ഹൈകോടതി ശിക്ഷ സസ്പെൻഡ് ചെയ്തതോടെ അയോഗ്യത നീങ്ങി. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവ് റദ്ദാക്കി അപ്പീൽ വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് അപ്പീലിൽ വാദം കേട്ടത്. ആറാഴ്ച്ചയ്ക്കകം കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക