കോവിഡ് മരണം 16,000 കടന്നു

0
703

പാരീസ്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തിലും ലോകത്ത് കോവിഡ്-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കോവിഡ്-19നെ പേടിച്ച്‌ വീടുകളില്‍ കഴിയുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഡ്രോണുകളും ഹെലികോപ്ടറുകളും രംഗത്തിറക്കിയിട്ടുണ്ട്.

പ്രതിരോധത്തിെന്‍റ ഭാഗമായി 35 രാജ്യങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ മറ്റുള്ളവ ജനങ്ങള്‍ക്ക് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്‍റീന, യു.എസിലെ കാലിഫോര്‍ണിയ, ഇറാഖ്, റുവാണ്ട എന്നിവയാണ് പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്.കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിെന്‍റ പാതയിലെത്തും. ന്യൂസിലന്‍ഡില്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലിചെയ്യാന്‍ അനുമതി നല്‍കി. ബ്രിട്ടനില്‍ പാര്‍ക്കുകളിലും ബീച്ചുകളിലും ആളുകള്‍ സംഘംചേരുന്നതും രാത്രി യാത്രയും കര്‍ശനമായി വിലക്കി.

ബുര്‍കിനഫാസോ, ചിലി, ഫിലിപ്പീന്‍സ്, സെര്‍ബിയ, മോറിത്താനിയ എന്നീ രാജ്യങ്ങളും സമാന പ്രതിരോധ നടപടികളാണ് പിന്തുടരുന്നത്. സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ യൂറോപ്പുതന്നെ. 15 ലക്ഷം പേരാണ് യൂറോപ്പില്‍ വൈറസിെന്‍റ പിടിയിലായത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ വൈറസ്ബാധിതരുള്ളത്. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ നിയന്ത്രണം ഏപ്രില്‍ മൂന്നുവരെ നീട്ടി. ബ്രിട്ടെന്‍റ അവസ്ഥ മോശമാണെന്നും ഈ സ്ഥിതിയില്‍ പോയാല്‍ ഇറ്റലിയെപോലെ ആയിത്തീരുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പു നല്‍കി. ബ്രിട്ടനുമായുള്ള അതിര്‍ത്തി അടക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. സ്പെയിനില്‍ അടിയന്തരാവസ്ഥ 15ദിവസം കൂടി നീട്ടി.അതിനിടെ, ജോര്‍ഡനില്‍ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മറ്റു മരുന്നുകള്‍ക്കൊപ്പം ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഹോേങ്കാങ്ങില്‍ തദ്ദേശീയവരല്ലാത്തവര്‍ക്ക് പ്രവേശനവിലക്കും ഏര്‍പ്പെടുത്തി.

തെരുവില്‍ കഴിയുന്നവര്‍ക്ക് ഹോട്ടല്‍ മുറി
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതര്‍ക്കായി 300 ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ സാമ്ബത്തിക പിന്തുണയോടെയാണ് മേയറുടെ നടപടി. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. അടുത്ത 12 ആഴ്ചത്തേക്കാണ് ലണ്ടനിലെ രണ്ടു ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്തത്.

ചൈനയില്‍ 89 ശതമാനം വൈറസ്ബാധിതരും രോഗവിമുക്തര്‍
കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനം പേരും രോഗമുക്തരായി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷെന ഉദ്ധരിച്ച്‌ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെ 81,093 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 72,703 പേര്‍ രോഗവിമുക്തരായി. 3270 പേര്‍ മരിച്ചു. നിലവില്‍ 5120 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 1749 പേരുടെ നില ഗുരുതരമാണ്.

പാകിസ്താനില്‍ ഡോക്ടര്‍ മരിച്ചു
കോവിഡ് ബാധിതരെ ചികിത്സിച്ച ഡോക്ടര്‍ ഉസ്മ റെയ്സ്(26)മരണത്തിനു കീഴടങ്ങി. പാക് അധീന കശ്മീരിലെ ജില്‍ജിത് മേഖല യിലെ ആശുപത്രിയിലാണ് അടുത്തിടെ ഇറാഖ്, ഇറാന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ വൈറസ്ബാധിതരെ ഇദ്ദേഹം ചികിത്സിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിക്കുന്നത്. ഇതോടെ പാകിസ്താനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 800 പേര്‍ക്ക് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്.

അംഗലാ മെര്‍കല്‍ നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പു നല്‍കിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മെര്‍കലിെന്‍റ ഒൗദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് മെര്‍കല്‍ കുത്തിവെപ്പെടുത്തത്.

ബെക്കിങ്ഹാം കൊട്ടാര ജീവനക്കാരന് കോവിഡ്
ബെക്കിങ്ഹാം കൊട്ടാരത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരെ ഐസൊലേഷനിലേക്ക് മാറ്റി. എലിസബത്ത് വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് മാറുന്നതിന് മുമ്ബ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ കഴിയുന്ന രാജ്ഞി പൊതുപരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. കൊട്ടാരത്തിലേക്ക് സന്ദര്‍ശകരെയും അനുവദിക്കില്ല. കഴിഞ്ഞാഴ്ചയാണ് കോവിഡ് ഭീതിയെ തുടര്‍ന്ന് 93കാരിയായ രാജ്ഞിയെ ബെക്കിങ്ഹാമില്‍ നിന്ന് വിന്‍ഡ്സര്‍ പാലസിലേക്ക് മാറ്റിയത്. 500 ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്.

നേപ്പാള്‍ അതിര്‍ത്തി അടച്ചു
കോവിഡ് ഭീതിയില്‍ നേപ്പാള്‍ ഈ മാസം 29 വരെ ഇന്ത്യ, ചൈന രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ചു. അതേസമയം, ഈ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുഗതാഗതം പതിവുപോലെ നടക്കും. ആളുകള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ 2ബി രക്ഷയാവുമോ
മഹാമാരിയായ കോവിഡ്- 19 നെ പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ക്യൂബയില്‍നിന്നുള്ള ആന്‍റി വൈറല്‍ മരുന്നായ ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ 2ബിയെ ആണ്. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമീഷന്‍ കോവിഡ് ചികിത്സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസിെന്‍റ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്‍റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന് മുമ്ബ് കണ്ടെത്തിയിരുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിച്ചത്.

*ബ്രിട്ടന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക്
*ഫ്രാന്‍സില്‍ രണ്ടുമാസത്തേക്ക് ആരോഗ്യ അടിയന്തരാവസ്ഥ
*സിറിയയില്‍ ആദ്യ കേസ്
*ഫിലിപ്പീന്‍സില്‍ നൂറുകണക്കിന് ആരോഗ്യജീവനക്കാര്‍ ഐസൊലേഷനില്‍
*ചൈനയിലെ വൂഹാനില്‍ ജനങ്ങള്‍ക്ക് താമസസ്ഥലത്തേക്ക് മടങ്ങാന്‍ അനുമതി
*ഒളിമ്ബിക്സിന് ടീമിനെ അയക്കില്ലെന്ന് കാനഡയും ആസ്ട്രേലിയയും
*ദക്ഷിണകൊറിയയില്‍ വൈറസ് ബാധ കുറയുന്നു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here