മുംബൈ: ബോളിവുഡ് താരം ഇര്ഫാന് ഖാന് നിര്യാതനായി. വന്കുടലിലെ അണുബാധയെ തുടര്ന്ന് കഴിഞ്ഞദിവസം മുംബൈയിലെ കോകില ബെന് ധീരുഭായ് അംബാനി ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. 53 വയസ്സായിരുന്നു.ക്യാന്സര് ബാധിതനായ ഇര്ഫാന് ഖാന് ഏറെ നാള് വിദേശത്ത് ചികില്സയിലായിരുന്നു. നാട്ടില് തിരിച്ചെത്തി വീണ്ടും സിനിമയില് സജീവമായി. അംഗ്രേസി മീഡിയമാണ് അവസാനം പൂര്ത്തിയാക്കിയ ചിത്രം.
ഇന്ത്യന് സിനിമയില് തന്നെ ഏറ്റവും അഭിനയ ശേഷിയുള്ള നടമാരില് ഒരാളായ അദ്ദേഹം ലഞ്ച് ബോക്സ്, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മീല്ലിനയര് തുടങ്ങിയ ചിത്രങ്ങള് ശ്രദ്ധേയം. അന്ത്യനിമിഷങ്ങളില് അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്രനടി സുതപ സിക്ദാറും രണ്ട് ആണ്മക്കളും കൂടെയുണ്ടായിരുന്നു.
തനിക്ക് അപൂര്വ രോഗമാണെന്ന് ഇര്ഫാന് കഴിഞ്ഞ വര്ഷം മാര്ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്ട്രോക്രൈന് ട്യൂമര് എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
എം എ പഠനം കഴിഞ്ഞതിനശേഷം 1984ല് നാഷണല് സ്ക്കൂള് ഓഫ് ഡ്രാമയില് ചേര്ന്നു അഭിനയം പഠിച്ചു. പഠനത്തിനുശേഷം ഇര്ഫാന് മുംബൈയിലേക്ക് മാറി. അക്കാലത്ത് ചാണക്യ, ചന്ദ്രകാന്ത തുടങ്ങിയ ടിവി സീരിയലുകളില് അഭിനയിച്ചു. 1988ല് മീര നായര് സംവിധാനം ചെയ്ത സലാം ബോംബൈ എന്ന ചിത്രത്തില് ആദ്യമായി അഭിനയിച്ചു.
1990ല് ഏക് ഡോക്ടര് കി മാത് എന്ന ചിത്രത്തിലും 1998ല് സച് എ ലോങ്ങ് ജേര്ണി എന്ന ചിത്രത്തിലും അഭിനയിച്ചു.2003ല് അശ്വിന് കുമാര് സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘു ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടി. 2004ല് പ്രദര്ശനത്തിനെത്തിയ ഹാസില് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര് അവാര്ഡ് ലഭിച്ചു. 2007ല് അഭിനയിച്ച ലൈഫ് ഇന് എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്ഡ് ലഭിച്ചു. 2012ല് പാന് സിംഗ് തോമര് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടി.
ലൈഫ് ഓഫ് പൈ കൂടാതെ ഇന്ഫെര്ണോ, ജുറാസിക് വേള്ഡ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക